Saturday, July 9, 2011

കാണാപൊന്ന്

ആശിക്കതെയെന്‍ വീഥിയില്‍ വീണ വെട്ടമെല്ലാം ,
ആവശ്യത്തിലധികമല്ലലുകള്‍
അകതാരിലവശേഷിപ്പിച്ചു
അനിവാര്യ വിധിയായ് അണയുന്നു .
നീറുന്ന നെഞ്ചകത്തെയവഗണിച്ച്
നിത്യതിരക്കുകളില്‍ ലയിക്കുമ്പോഴും
നിലാപുഞ്ചിരിയോടെത്തുന്നോര്‍മകളെല്ലാം
നെഞ്ചിലവശേഷിപ്പിക്കുന്നത് നീറ്റല്‍ തന്നെ .
ഇഷ്ട്ടങ്ങളിഷ്ട്ടമില്ലായ്മകളായ്
ഇല്ല്ലാ കുറവുകളെല്ലാം നിരത്തി
ഇഷ്ട്ടങ്ങളിലേയ്ക്കുള്ള കവാടം കൊട്ടിയടച്ചത്
ഇത്രമേല്‍ നീറുവാനാണെന്നരിഞ്ഞിരുന്നില്ല .
മനസിന്‌ നിനവുകള്‍ നഷ്ട്ടമായിരുന്നെങ്കില്‍
മരണമെന്നെ വന്നു മൂടിയിരുന്നെങ്കില്‍
മരിക്കാതിരിക്കാമായിരുന്നു ഇഞ്ചിഞ്ചായിങ്ങനെ
മതിവരാതെ തിരിച്ചുനടക്കെണ്ടായിരുന്നെന്നോര്‍മകളുടെ കളിമുറ്റത്തുനിന്നു
കാണാത്തയിടങ്ങളിലും കാത്തിരിപ്പാനാളുള്ളവര്‍ക്ക്
കണ്ണുനീരിന്‍ വിലയറിയില്ല ...കാത്തിരിപ്പിനര്‍ഥവും
കാണാതെ കൂടുകെട്ടിയയിഷ്ട്ടങ്ങളെല്ലാം
കാണാമറയത്തു കാണാപൊന്നായി തന്നെയിരിക്കട്ടെ .

No comments:

Post a Comment